Football

കവാനി ദേഷ്യം തീര്‍ത്തത് വാര്‍ സ്‌ക്രീന്‍ തകര്‍ത്ത്! കലിപ്പ് തീരാതെ ഉറുഗ്വെ

ഫിഫ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്ഡ ഘാനയെ 2-0ത്തിന് തോല്‍പ്പിച്ചെങ്കിലും പ്രീക്വാര്‍ട്ടറില്‍ കടക്കാനാകാത്തത് ഉറുഗ്വെ താരങ്ങളെ മാനസികമായി തളര്‍ത്തി. അവസാന നിമിഷങ്ങളില്‍ റഫറിമാരുമായി നിരന്തരം സംഘര്‍ഷത്തിലേര്‍പ്പെട്ട ഉറുഗ്വെ താരങ്ങള്‍ അവരെ ആക്രമിക്കുന്നതിന്റെ അടുത്ത് വരെയെത്തി.

മല്‍സരത്തിന്റെ അവസാന നിമിഷം ഒരു പെനാല്‍റ്റി നിഷേധിച്ചതാണ് ഉറുഗ്വെ താരങ്ങളെ പ്രകോപിപ്പിച്ചത്. ഇത് പെനാല്‍റ്റി നല്‍ക്കിയിരുന്നെങ്കില്‍ ഗോള്‍ ശരാശരിയില്‍ ദക്ഷിണ കൊറിയയെ മറികടന്ന് ഉറുഗ്വെയ്ക്ക് പ്രീക്വാര്‍ട്ടറില്‍ എത്താമായിരുന്നു. എന്നാല്‍ റഫറി പെനാല്‍റ്റി അനുവദിച്ചത് പോലുമില്ല.

മല്‍സരത്തിനു ശേഷം എഡിന്‍സണ്‍ കവാനി ടണല്‍ വഴി ഡ്രെസിംഗ് റൂമിലേക്ക് പോകുന്നതിനിടെ വാര്‍ മോണിറ്ററില്‍ ആഞ്ഞ് പ്രഹരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. തന്റെ ദേഷ്യം മുഴുവന്‍ വാര്‍ മോനിറ്ററില്‍ തീര്‍ത്ത കവാനിയെ ആശ്വസിപ്പിക്കാന്‍ സഹതാരങ്ങള്‍ ശ്രമിക്കുന്നുണ്ട്.

ഘാനയെ തോല്‍പ്പിച്ചെങ്കിലും പ്രീക്വാര്‍ട്ടര്‍ നഷ്ടമായ ഉറുഗ്വെ താരങ്ങള്‍ മിക്കവരും കണ്ണീരോടെയാണ് ഗ്രൗണ്ട് വിട്ടത്. ലൂയി സുവാരസ് പരസ്യമായി പൊട്ടിക്കരഞ്ഞിരുന്നു. താരത്തെ ആശ്വസിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Related Articles

Back to top button