Football

അടച്ചിട്ട ഗ്രൗണ്ടില്‍ പരിശീലനം നടത്തിയിട്ടും ലീക്കായി; അര്‍ജന്റീന കോച്ചിന് അനിഷ്ടം!

അര്‍ജന്റീനയുടെ പരിശീലന ക്യാംപില്‍ നിന്നുള്ള വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ലീക്കാകുന്നതില്‍ കോച്ച് ലയണല്‍ സ്‌കലോണിക്ക് കലിപ്പ്. തങ്ങള്‍ അടച്ചിട്ട മൈതാനത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കാതെയാണ് പരിശീലനം നടത്തിയത്. എന്നിട്ടും എങ്ങനെയാണ് വിവരങ്ങളൊക്കെ മാധ്യമങ്ങള്‍ നല്‍കിയതെന്ന് കോച്ച് പത്രസമ്മേളനത്തില്‍ സന്ദേഹിച്ചു.

പരിക്കിന്റെ പിടിയിലുള്ള ഡീപോള്‍ ക്വാര്‍ട്ടറില്‍ കളിക്കുമോയെന്ന ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് കോച്ചിന്റെ അനിഷ്ടം പുറത്തുവന്നത്. ഡീപോള്‍ കളിച്ചേക്കില്ലെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താരം പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇത് ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്നിട്ടുണ്ട്. അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന പരിശീലനത്തിന്റെ വിവരങ്ങള്‍ എവിടെ നിന്നാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്.

എനിക്കറിയില്ല നിങ്ങള്‍ക്കിതൊക്കെ എങ്ങനെ ലഭിക്കുന്നുവെന്നും സ്‌കലോണി മല്‍സരത്തിനു മുമ്പുള്ള പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോകുമെന്ന ചിന്ത വച്ചിട്ടല്ല തങ്ങള്‍ മല്‍സരത്തെ സമീപിക്കുന്നതെന്നും കോച്ച് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മെസിയെ നേരിടുന്നതുമായി ബന്ധപ്പെട്ട് ഹോളണ്ട് താരങ്ങള്‍ നടത്തിയ പ്രതികരണത്തില്‍ എതിരാളികള്‍ തങ്ങള്‍ക്കെതിരെ വ്യത്യസ്തമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് പതിവ് സംഭവമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കളിക്കളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എതിരാളികള്‍ വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരുകയാണെങ്കില്‍ അതിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണെന്ന് സ്‌കലോണി പറഞ്ഞു.

2014 ലോകകപ്പില്‍ ഏറ്റുമുട്ടിയതിന് ശേഷം പിന്നീടിതുവരെ അര്‍ജന്റീനയും ഹോളണ്ടും പരസ്പരം കൊമ്പുകോര്‍ത്തിട്ടില്ല. ഇത്തവണ ഇരുടീമുകളും മികച്ച ഫോമിലാണെന്നതിനാല്‍ ആവേശകരമായ പോരാട്ടം ഉറപ്പാണ്.

Related Articles

Back to top button