Cricket

രോഹിതും മറ്റുള്ളവരും ഹാര്‍ദിക്കിനെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല !! വിമര്‍ശനവുമായി ഹര്‍ഭജനും റായിഡുവും

ഐപിഎല്‍ 2024ല്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനക്കാരാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരേ ഹോം മത്സരത്തില്‍ തോറ്റത് ടീമിന് വലിയ ക്ഷീണമായിരിക്കുകയാണ്.

വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. ഇതിനു പിന്നാലെ പുറത്തു വന്ന ദൃശ്യങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വലിയ രീതിയില്‍ ഉള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സിന്റെ പുതിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയെ ഡഗൗട്ടില്‍ ഒറ്റയ്ക്ക് നിറുത്തിയിട്ട് കോച്ചിംഗ് സ്റ്റാഫ് അംഗങ്ങളും ബാക്കി താരങ്ങളും എല്ലാം മാറിയിരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

വീഡിയോ പുറത്തു വന്നതോടെ ശക്തമായ പ്രതിഷേധമറിയിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് മുന്‍ താരങ്ങളായ അമ്പാട്ടി റായിഡുവും ഹര്‍ഭജന്‍ സിംഗും

മുതിര്‍ന്ന താരങ്ങളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത ഭാജി, ഹാര്‍ദിക്കിനെ ക്യാപ്റ്റനായി അംഗീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചു. ”ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് സങ്കടം തോന്നി. അവന്‍ തനിച്ചായിരിക്കുന്നു.

ഫ്രാഞ്ചൈസിയിലെ കളിക്കാര്‍ അദ്ദേഹത്തെ ക്യാപ്റ്റനായി അംഗീകരിക്കണം. തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. ഈ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച എന്നെ സംബന്ധിച്ച് ഇതൊന്നും അത്ര നല്ലതായി തോന്നുന്നില്ല” ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

ഹാര്‍ദിക്കിനെതിരായ ഗൂഢാലോചനയെക്കുറിച്ച് റായിഡു പറഞ്ഞത് ഇങ്ങനെയാണ് ”ഇത് മനഃപൂര്‍വമോ അല്ലാതെയോ എന്ന് എനിക്കറിയില്ല, പക്ഷേ അവനെ ആശയക്കുഴപ്പത്തിലാക്കുന്ന ധാരാളം ആളുകള്‍ ടീമിലുണ്ട്.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഡ്രസ്സിംഗ് റൂമിലെ വലിയ വ്യക്തികള്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ല, ഇത് ഒരു ക്യാപ്റ്റനും ഉണ്ടാകാനുള്ള നല്ല സാഹചര്യമല്ല.

ആരുമായും സംസാരിക്കാനില്ലാത്തതിനാല്‍ ഹാര്‍ദിക് ഏറെ നിരാശനാണ്. എല്ലാവരും ഒറ്റക്കെട്ടായി കളിക്കുമ്പോള്‍ മാത്രമേ ഒരു ടീമിന് ജയിക്കാനാകൂ എന്ന് മറ്റ് കളിക്കാര്‍ മനസ്സിലാക്കണം.

അവര്‍ അത് ചെയ്തില്ലെങ്കില്‍ മുംബൈ ജയിക്കില്ല. ഹാര്‍ദിക്കിന്റെ മുഖം ആ ടീമിന്റെ ഇപ്പോഴത്തെ കഥയാണ് പറയുന്നത്” അമ്പാട്ടി റായിഡു പറഞ്ഞു.

Related Articles

Back to top button