Cricket

ട്വന്റി20 ലോകകപ്പില്‍ ഐസിസിയ്ക്ക് രഹസ്യ അജണ്ട !! തുറന്നു പറച്ചിലുമായി പാക് താരം

ക്രിക്കറ്റ് വേദികളില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തോളം ആവേശമുള്ള മത്സരങ്ങള്‍ ഉണ്ടാവാനിടയില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ടീയ വൈരം കാരണം ആരാധകര്‍ വൈകാരികമായാണ് ഇന്ത്യ-പാക് മത്സരങ്ങളെ മിക്കപ്പോഴും സമീപിക്കുന്നത്.

ഈ ആവേശം നിറഞ്ഞ സ്റ്റേഡിയങ്ങളിലേക്കും ലോകമെമ്പാടുമുള്ള റെക്കോര്‍ഡ് ബ്രേക്കിംഗ് വ്യൂവര്‍ഷിപ്പ് കണക്കുകളിലേക്കും നയിക്കുന്നു.

ഈ മാസം ജൂണ്‍ ഒമ്പതിന് നടക്കുന്ന ട്വന്റി20 ലോകകപ്പ് പോരാട്ടത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

ഈ അവസരത്തില്‍ മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാസിത് അലിയുടെ പ്രസ്താവന ഈ ആവേശം കൂടുതല്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ രണ്ടു തവണ ഇന്ത്യ-പാക് ടീമുകള്‍ നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതയാണുള്ളതെന്നാണ് ബാസിത് അലി തുറന്നു പറഞ്ഞിരിക്കുന്നത്.

ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിനപ്പുറം ഒരു അധിക മുഖാമുഖം അനുവദിക്കുന്ന തരത്തില്‍ ടൂര്‍ണമെന്റ് ഷെഡ്യൂള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നാണ്് അലി പറയുന്നത്.

ഈ രണ്ടാം ഏറ്റുമുട്ടലിനുള്ള സാധ്യത, ഒരുപക്ഷേ സെമി-ഫൈനലിലോ അല്ലെങ്കില്‍ ഫൈനലിലോ ആവാമെന്നും ഇത് ടൂര്‍ണമെന്റിലുടനീളമുള്ള ഇരു ടീമുകളുടെയും പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അലി വ്യക്തമാക്കുന്നു.

‘ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ രണ്ടുമത്സരങ്ങള്‍ ഉണ്ടാവണമെന്നാണ് ഐസിസിയുടെ ആഗ്രഹം. സെമി ഫൈനലിലോ ഫൈനലിലോ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുന്ന വിധത്തിലാണ് അവര്‍ ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇനിയത് ടീമുകളുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും.

പാക്കിസ്ഥാന്‍ അത്ര ഫോമിലല്ല. മറുവശത്ത് ഇന്ത്യ ഐപിഎല്‍ കളിച്ച് മികച്ച ഫോമിലാണ്. ബാബര്‍ അസം ഓപ്പണറാവുന്നതാണ് പാകിസ്ഥാന് നല്ലത്. ബാസിത് അലി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button