Football

മെസിയുടെ പുതിയ ടാറ്റുവിന്റെ രഹസ്യമറിഞ്ഞ ആരാധകരെ ആവേശത്തില്‍!

ജീവചരിത്രവും കുടുംബ ചരിത്രവും മുഴുവന്‍ ശരീരത്തില്‍ ടാറ്റു ആക്കിയവനാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. യേശുക്രിസ്തുവിന്റെ മുതല്‍ രാജകിരീടം, താമര, ഭാര്യയുടെ കണ്ണ്, അമ്മയുടെ മുഖം, ടൈംപീസ് എന്നിങ്ങനെ ഒന്നരഡസനില്‍ അധികം ടാറ്റു ലയണല്‍ മെസിയുടെ ശരീരത്തില്‍ ഉണ്ട്.

ഏറ്റവും അവസാനമായി മെസി പുതിയൊരു ടാറ്റു ആരാധകര്‍ക്ക് മുന്നില്‍ തുറന്നു കാട്ടിയിരിക്കുന്നു. ഈ ടാറ്റുവിനെ കുറിച്ച് അറിഞ്ഞ ആരാധകര്‍ വന്‍ ആവേശത്തിലാണെന്നതാണ് മറ്റൊരു വാസ്തവം…

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലിനായി ഒരുങ്ങുകയാണ് ലയണല്‍ മെസിയും അര്‍ജന്റീന ടീമും. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിനെ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു അര്‍ജന്റീനയുടെ സെമി ഫൈനല്‍ പ്രവേശം. അര്‍ജന്റീന സെമിയില്‍ ഇടംപിടിച്ചതിനു പിന്നാലെയാണ് മെസിയുടെ പുതിയ ടാറ്റു തരംഗമായത്.

മെസിയുടെ വലത് കാലില്‍ ഫിഫ ലോകകപ്പ് ട്രോഫി ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന രണ്ട് കൈകളും ഖത്തര്‍ 2022 എന്ന് ആലേഖനം ചെയ്തതുമാണ് ഏറ്റവും പുതിയ ടാറ്റൂ. ഖത്തര്‍ ലോകകപ്പ് ട്രോഫി ലയണല്‍ മെസി ഉയര്‍ത്തും എന്ന ആരാധകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ് സൂപ്പര്‍ താരത്തിന്റെ ഈ ടാറ്റു. ഫിഫ ലോകകപ്പ് ട്രോഫി മാത്രമാണ് ലയണല്‍ മെസിക്ക് ഇതുവരെ നേടാന്‍ സാധിക്കാത്തത്.

2021 കോപ്പ അമേരിക്കയിലൂടെ കരിയറിലെ ആദ്യ രാജ്യാന്തര ട്രോഫി ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു. ലോകകപ്പ് ട്രോഫി സ്വന്തമാക്കാനായി രണ്ടും കല്‍പ്പിച്ചാണ് ലയണല്‍ മെസി ഖത്തറില്‍ എത്തിയിരിക്കുന്നതെന്നാണ് ടാറ്റുവിലൂടെ മനസിലാക്കേണ്ടത്.

നാല് ഗോളും രണ്ട് അസിസ്റ്റുമായി ഖത്തര്‍ ലോകകപ്പില്‍ മിന്നും ഫോമിലാണ് ലയണല്‍ മെസി. മെസിയുടെ ചിറകിലേറിയാണ് അര്‍ജന്റീന ലോകകപ്പ് സെമിയില്‍ എത്തിയിരിക്കുന്നത്. സെമിയില്‍ ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30നാണ് അര്‍ജന്റീന-ക്രൊയേഷ്യ സെമി ഫൈനല്‍.

ഫിഫ ലോകകപ്പ് ചരിത്രത്തില്‍ അര്‍ജന്റീനയും ക്രൊയേഷ്യയും ഇതുവരെ രണ്ട് തവണ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ട്. ഗ്രൂപ്പ് ഘട്ടങ്ങളില്‍ നടന്ന ആ രണ്ട് ഏറ്റുമുട്ടലിലും അര്‍ജന്റീനയ്ക്കായിരുന്നു ജയം. ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയാണ് ക്രൊയേഷ്യ സെമിയില്‍ എത്തിയിരിക്കുന്നത്.

 

Related Articles

Back to top button