Cricket

ഇന്ത്യയെ തോല്പിച്ചാല്‍ ബംഗ്ലാദേശി താരത്തിന് ‘സ്‌പെഷ്യല്‍’ ഓഫറുമായി പാക് നടി; കണ്ണുതള്ളി ആരാധകര്‍!!

ഏവരും കാത്തിരുന്ന പോരാട്ടത്തില്‍ ഇന്ത്യയോട് ഏറ്റ നാണംകെട്ട തോല്‍വിയുടെ ആഘാതത്തില്‍ നിന്നും പാക്കിസ്ഥാന്‍ ആരാധകര്‍ ഇതുവരെ മുക്തരായിട്ടില്ല. പാക്കിസ്ഥാന്റെ ജയത്തേക്കാള്‍ ഇന്ത്യ ഇനിയുള്ള കളികളില്‍ ഏതെങ്കിലുമൊന്നില്‍ തോല്‍ക്കാന്‍ കാത്തിരിക്കുകയാണ് അവര്‍.

ഇപ്പോഴിതാ ഇന്ത്യയെ തോല്പിച്ചാല്‍ ബംഗ്ലാദേശ് താരങ്ങള്‍ ഗംഭീരമായ ഒരിക്കലും മറക്കാത്ത സമ്മാനം നല്‍കാമെന്ന ഓഫറുമായി വന്നിരിക്കുകയാണ് പാക് നടി. സേഹര്‍ ഷിന്‍വാരിയെന്ന പാക് സുന്ദരിയായ നടിയാണ് ബംഗ്ലാദേശ് താരങ്ങളെ ഉത്തേജിപ്പിക്കുന്ന വാഗ്ദാനം മുന്നോട്ടു വച്ചിരിക്കുന്നത്.

അടുത്ത ദിവസം ഇന്ത്യയെ തോല്പിച്ചാല്‍ ധാക്കയില്‍ ഏതെങ്കിലുമൊരു ബംഗ്ലാദേശ് താരത്തിനൊപ്പം ഡേറ്റിംഗിന് വരാമെന്നാണ് അവരുടെ ഓഫര്‍. അതിനായി ചെയ്യേണ്ടത് ഇന്ത്യയെ എങ്ങനെയെങ്കിലും തോല്പിക്കുക മാത്രമാണ്.

അതേസമയം, ബംഗ്ലാദേശ് ജയിച്ചാല്‍ ഏതു താരമായിരിക്കും ഡേറ്റിംഗിന് പോകുകയെന്ന രസകരമായ സംശയങ്ങളാണ് ബംഗ്ലാദേശ് ആരാധകര്‍ ചിന്തിച്ചു കൂട്ടുന്നത്. ഇപ്പോള്‍ ഡേറ്റിംഗ് ഓഫര്‍ വച്ചിരിക്കുന്ന സേഹര്‍ ചില്ലറക്കാരിയല്ല.

ഏഷ്യാകപ്പില്‍ ഇന്ത്യയോട് ദയനീയമായി തോറ്റ പാക്കിസ്ഥാന്‍ ടീമിനെതിരേ നടി രംഗത്തു വന്നിരുന്നു. പാക് ആരാധകരെ നാണംകെടുത്തിയ ബാബറിനും സംഘത്തിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നായിരുന്നു അവര്‍ അന്ന് ട്വിറ്ററില്‍ കുറിച്ചത്.

അതേസമയം, പാക്കിസ്ഥാനെ സംബന്ധിച്ച് അടുത്ത ദിവസം അവര്‍ നിര്‍ണായക മല്‍സരത്തിനാണ് ഇറങ്ങുന്നത്. രണ്ട് കളികള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്‌ക്കെതിരേ ആണ് പാക് ടീമിന്റെ മല്‍സരം.

ഈ കളി കൂടി തോറ്റാല്‍ സെമിയിലേക്കുള്ള യാത്ര പാക് ടീമിന് കൂടുതല്‍ ദുഷ്‌കരമാകും. ഇനിയുള്ള മല്‍സരങ്ങളെല്ലാം കൂടുതല്‍ കഠിനം ആയതിനാല്‍ ഓസീസിനെ എങ്ങനെയെങ്കിലും തോല്പിക്കേണ്ടത് പാക്കിസ്ഥാന് ആവശ്യമായി മാറിയിരിക്കുകയാണ്.

അതിനിടെ വൈറല്‍ ഫീവറും വയറുവേദനയും മൂലം ആറോളം പാക് താരങ്ങള്‍ ബുദ്ധിമുട്ടിലാണ്. ചിലര്‍ ഇന്ന് പരിശീലനത്തിന് ഇറങ്ങിയെങ്കിലും ബാക്കി ചില താരങ്ങള്‍ ഹോട്ടലില്‍ തന്നെ വിശ്രമിക്കുകയായിരുന്നു.

ലോകകപ്പിന്റെ രണ്ടാം ആഴ്ച്ചയില്‍ രണ്ട് അട്ടിമറികള്‍ നടന്നതോടെ എല്ലാ ടീമുകള്‍ക്കും സെമി സാധ്യത തെളിഞ്ഞു തന്നെ നില്‍ക്കുകയാണ്. പ്രതീക്ഷ മങ്ങി നിന്നിരുന്ന ഓസീസിനാണ് അട്ടിമറികള്‍ കൂടുതല്‍ ഗുണം ചെയ്തത്.

Related Articles

Back to top button